ഇരുപത്തിയൊന്നാം വയസ്സിൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മദ്ധ്യപ്രദേശിൽ എത്തി ഒരു പ്രദേശത്തുള്ള ജനതയ്ക്ക് വേണ്ടി സ്വന്തം ജീവിതം ത്യജിച്ച സിസ്റ്റർ റാണി മരിയ(Sister Rani Mariya)യുടെ ജീവിതം പശ്ചാത്തലമാക്കിയ ചിത്രം മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളിലാണ് ചിത്രീകരിക്കുന്ന ചിത്രത്തിൽ സിസ്റ്റർ റാണി മരിയയാവാൻ വിൻസി അലോഷ്യസ്. ഹിന്ദി ഉൾപ്പെടെ മൂന്ന് ഭാഷകളിലാണ് സിസ്റ്റർ റാണി മരിയയുടെ ജീവിത കഥയിലൂടെ താരം ത്രിഭാഷാ ചിത്രത്തിൽ നായികയായി വിൻസി എത്തുന്നത്. റിയാലിറ്റി ഷോയിലൂടെ വെള്ളിത്തിരയിൽ ചുവടുറപ്പിച്ച താരം വിൻസി അലോഷ്യസ് മലയാള സിനിമയും താണ്ടി ബോളിവുഡിലേക്ക് എത്തുകയാണ് ഈ ചിത്രത്തിലൂടെ.
സിസ്റ്റർ റാണി മരിയ(Sister Rani Mariya)യുടെ ജീവിതം പശ്ചാത്തലമാക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് ഷയ്സൺ പി ഔസേപ്പ് ആണ് . ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിലെ അംഗമായ സിസ്റ്റർ റാണി മാറിയ അടിച്ചമർത്തലിൽ നിന്ന് നിർധനരെ ഉയർത്തിക്കൊണ്ടുവരുന്നതിനും ചൂഷണത്തിൽ നിന്നും രക്ഷിക്കുന്നതിനുമായി മദ്ധ്യപ്രദേശിലെ ഇൻഡോർ-ഉദയ്നഗർ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്.
സിസ്റ്റർ റാണി മരിയ(Sister Rani Mariya) :
1995 ഫെബ്രുവരി 25-ന് ഇൻഡോറിലെ നാച്ചൻബോർ ഹില്ലിൽ വെച്ച് ഒരു ബസ്സിൽ ഇൻഡോറിലേക്ക് പോകുംവഴി സമന്ദർ സിംഗ് എന്ന അക്രമിയുടെ ആക്രമണത്തിൽ പരിക്കേറ്റായിരുന്നു സിസ്റ്റർ റാണി മരിയ(Sister Rani Mariya) കൊല്ലപ്പെടുന്നത്. 14 ചതവുകൾ കൂടാതെ 40 വലിയ പരിക്കുകൾ ഉണ്ടായിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
സിസ്റ്റർ റാണി മരിയ വധക്കേസിൽ ശിക്ഷിക്കപ്പെട്ട സിംഗിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പിന്നീട് റാണി മരിയ(Sister Rani Mariya)യുടെ കന്യാസ്ത്രീയായ സഹോദരി 2002 ഓഗസ്റ്റ് 31ന് സിങ്ങിനെ ജയിലിൽ സന്ദർശിച്ച് മാപ്പു നൽകുകയും ചെയ്തു. സിംഗ് പശ്ചാത്താപം പ്രകടിപ്പിക്കുകയും, താൻ ചെയ്തതിന് ക്ഷമ ചോദിക്കുകയും ചെയ്തു. 2003 ഫെബ്രുവരി 25ന് റാണി മരിയയുടെ അമ്മ സിങ്ങിനെ സന്ദർശിക്കുകയും ക്ഷമയുടെ അടയാളമായി സിംഗിന്റെ കൈകളിൽ ചുംബിക്കുകയും ചെയ്തു.
തുടർന്ന് 2003 ഫെബ്രുവരി 25ന് കർദിനാൾ മാർ വർക്കി വിതയത്തിലിന്റെ കാർമ്മികത്വത്തിൽ ഉദയനഗറിൽ സിസ്റ്റർ റാണി മരിയ(Sister Rani Mariya)യുടെ എട്ടാം ചരമ വർഷത്തിൽ വാഴ്ത്തപ്പെട്ട പദവിയിലേക്കുള്ള ചടങ്ങുകൾ നടത്തി. 2017 നവംബർ 4ന് മദ്ധ്യപ്രദേശിൽ ഇൻഡോർ രൂപതയുടെ മെത്രാസനമന്ദിരത്തിനു സമീപത്തുള്ള സെൻറ് പോൾ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തിൽ സിസ്റ്റർ റാണി മരിയ(Sister Rani Mariya)യെ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ പട്ടികയിൽ ഔപചാരികമായി ചേർക്കുകയായിരുന്നു.