തനിക്കെതിരെ ഉയർന്നു വന്ന ബലാംത്സംഗ പരാതിയിൽ പ്രതികരണവുമായി നടനും നിർമാതാവുമായ വിജയ് ബാബു(Vijay Babu) രംഗത്തെത്തി. വാർത്ത പുറത്തുവന്നതിനു പിന്നാലെ ഫേയ്സ്ബുക്ക് ലൈവിൽ വന്നാണ് താരം പരാതിക്കാരിക്കെതിരെ തുറന്നടിച്ചത്. സിനിമാ നടിയായ പരാതിക്കാരിയുടെ പേര് താരം വെളിപ്പെടുത്തുകയും ചെയ്തു.
ഈ മാസം 22നാണ് യുവതി എറണാകുളം സൗത്ത് പൊലീസിൽ പരാതി നൽകുന്നത്. സിനിമയിൽ കൂടുതൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു എന്നാണ് വിജയ് ബാബുവിന് എതിരായ പരാതി. തുടർന്ന് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. അതിന് പിന്നാലെയാണ് പരാതിക്കാരിക്കെതിരെ വിമർശനവുമായി വിജയ് ബാബു(Vijay Babu) രംഗത്തെത്തിയത്.
താൻ തെറ്റ് ചെയ്തിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും വിജയ് ബാബു(Vijay Babu) പറഞ്ഞു. താനാണ് ശരിക്കും ഇര. തന്റെ കുടുംബവും സ്നേഹിക്കുന്നവരും ദുഖം അനുഭവിക്കുമ്പോൾ എതിർ കക്ഷി സുഖമായിരിക്കുകയാണ്. പരാതിക്കാരിയുമായുള്ള ബന്ധത്തെക്കുറിച്ചും വിജയ് ബാബു(Vijay Babu) പറഞ്ഞു. 2018 മുതൽ ഈ കുട്ടിയെ അറിയാം. അഞ്ച് വർഷത്തെ പരിചയത്തിൽ ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല. തന്റെ സിനിമയിൽ കൃത്യമായി ഓഡിഷൻ ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത്. ചിത്രത്തിന്റെ വിജയാഘോഷത്തിന് ശേഷമാണ് ബന്ധം സ്ഥാപിക്കുന്നത്.
തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നു. മാർച്ച് മുതൽ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്ക്രീൻ ഷോട്ടുകളും തന്റെ കൈവശമുണ്ട്. അത് പുറത്തുവിടാൻ തയാറാണെന്നും വിജയ് ബാബു(Vijay Babu) പറഞ്ഞു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരിൽ വരുന്ന കേസിൽ പേടിയില്ലെന്നും താരം പറഞ്ഞു. തനിക്കെതിരെ കേസ് കൊടുത്ത് സുഖിച്ച് ജീവിക്കേണ്ടെന്നും തന്നെ അപകീർത്തിപ്പെടുത്തിയതിന് കേസ് നൽകുമെന്നും വിജയ് ബാബു(Vijay Babu) തന്റെ ഫേസ്ബുക് ലൈവിൽ പറഞ്ഞു.