ആക്രമിക്കപ്പെടുന്ന സ്ത്രീത്വവും അതിജീവിതയുടെ പോരാട്ടങ്ങളും രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിന് മാറ്റുകൂട്ടി.അപർണ്ണാ സെന്നിന്റെ ദി റേപ്പിസ്റ്റ് , വിനോദ് രാജിന്റെ കൂഴങ്കൽ, റൊമാനിയൻ ചിത്രം മിറാക്കിൾ എന്നിവയെ നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ ഏറ്റെടുത്തു.
അപര്‍ണസെന്നാണ് ദി റേപ്പിസ്റ്റിലൂടെ അതിജീവിതയുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞത്. തമിഴ് കുടുംബിനി ശാന്തി അടിച്ചമര്‍ത്തലിന്റെ വേദന പങ്കിട്ടത് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായ കൂഴങ്ങളിലൂടെയാണ്. മിറാക്കിളെന്ന റൊമാനിയന്‍ ചിത്രത്തിലെ ക്രിസ്റ്റീന ഇരയുടെ വേദനയും വേട്ടക്കാരനെതിരായ ജനരോഷവും ദൃശ്യവല്‍ക്കരിക്കുകയായിരുന്നു.
കൂഴങ്ങളില്‍ സ്‌ക്രീനില്‍ അധികമെത്താതെ ശാന്തി സ്ത്രീകളുടെ അവസ്ഥ വ്യക്തമാക്കിയെങ്കില്‍ റൊമാനിയന്‍ ചിത്രം മിറാക്കിളിലെ ക്രിസ്റ്റീന ഭൂരിഭാഗം സമയവും സ്‌ക്രീനില്‍ നിറഞ്ഞു നിന്നാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമം തുറന്നു കാട്ടുന്നത്.
ക്രിസ്റ്റീനയ്ക്ക് തെരുവില്‍ സംഭവിച്ചത് തന്നെയാണ് പ്രൊഫസര്‍ നൈനയ്ക്കും സംഭവിക്കുന്നത്. മനശാസ്ത്രജ്ഞയായ നൈന പീഡനത്തിനിരയായ കുട്ടിയെ കണ്ട് മടങ്ങുംവഴിയാണ് ബലാല്‍സംഗത്തിന് ഇരയാകുന്നത്. ഒടുവില്‍ സഹപ്രവര്‍ത്തകരിലും സമൂഹത്തിലും നിന്ന് നേരിടുന്ന എതിര്‍പ്പുകള്‍ അതിജീവിച്ച് സ്വന്തം നിലയ്ക്ക് കുറ്റവാളികള്‍ക്കെതിരായ നിയമ പോരാട്ടം നടത്തുന്നു.
അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതികരണങ്ങളും യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചകളും മനസുകളുടെ വിങ്ങലുകളുമായി പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളാണ് രണ്ടാം ദിനം കടന്നു പോയത്. ഇടവേളയ്ക്ക് ശേഷം പ്രതിരോധ നിയന്ത്രണങ്ങളില്‍ വന്ന ഇളവ് പ്രതിനിധികള്‍ ആഘോഷമാക്കുകയാണ്. നിറഞ്ഞ തിയറ്ററുകള്‍ മേളയുടെ ആവേശത്തിന്റെ തെളിവുകളായി മാറുന്നു. സംഘം ചേരലും സൗഹൃദം പുതുക്കലുമായി ചലച്ചിത്രമേള ആഘോഷത്തിന്റെ ആവേശത്തിലേയ്ക്ക് കടന്നു കഴിഞ്ഞു. വരും ദിവസങ്ങളിലെ ആഹ്ലാദ കാഴ്ചകളും അപൂര്‍വ്വ ദൃശ്യ വിരുന്നുകളും ആവേശത്തിന്റെ മാറ്റു കൂട്ടും.