മാസ്കും സൺഗ്ലാസും തൊപ്പിയും ധരിച്ചൊരാൾ ബാങ്കിലെത്തിയത്. കൗണ്ടറിലെത്തി തന്റെ അക്കൗണ്ടിൽ നിന്ന് 12000 ഡോളർ പിൻവലിക്കണമെന്ന് ടെല്ലറോട് (ബാങ്കിൽ പണം സ്വീകരിക്കുകയും കൊടുക്കുകയും ജോലി ചെയ്യുന്ന വ്യക്തി) ആവശ്യപ്പെട്ടു. പണം എണ്ണി തിട്ടപ്പെടുത്തുന്നത് മറ്റുള്ളവർ കാണേണ്ടെന്നും രഹസ്യമായി കൈമാറണമെന്നും അയാൾ ടെല്ലറോഡ് ആവശ്യപ്പെട്ടു. എന്നാൽ അയാളുടെ വാക്കുകളെ ടെല്ലർ തെറ്റിദ്ധരിച്ചു. മോഷ്ടിക്കാനെത്തിയ ആളാണെന്ന് ധരിച്ച് ബാങ്കിലെ അലാറം അമർത്തുകയും മേലുദ്യോഗസ്ഥൻ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടുകയുമായിരുന്നു.
സിനിമയിൽ മാത്രം കാണുന്ന കീഴ്പ്പെടുത്തലിന്റെ അവസാനം വമ്പൻ ട്വിസ്റ്റോഡ് കൂടി സത്യങ്ങൾ വെളിയിൽ വന്നു. പണം വാങ്ങാൻ വന്ന വ്യക്തി വേറാരുമല്ല. സാക്ഷാൽ ബ്ലാക്ക് പാന്തർ സിനിമയുടെ സംവിധായകൻ റയാൻ ക്ലൂഗർ. ബാങ്കിൽ നിന്ന് പണം പിൻവലിക്കാനെത്തിയപ്പോൾ കൊള്ളക്കാരനാണെന്ന് തെറ്റിദ്ധരിച്ച് “ബ്ലാക്ക് പാന്തർ” സംവിധായകൻ റയാൻ കൂഗ്ലറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബാങ്ക് ഓഫ് അമേരിക്കയിലെത്തിയ റയാൻ കുഗ്ലറിനെ അറ്റ്ലാന്റാ പോലീസാണ് അറസ്റ്റ് ചെയ്തത്.
സംഭവസ്ഥലത്ത് പോലീസെത്തി റയാനെ കൈവിലങ് വച്ച് തോക്ക് ചൂണ്ടി അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്നു. റയാൻ ആരാണെന്ന് തിരിച്ചറിയുകയും, അദ്ദേഹത്തിന് ബാങ്ക് ഓഫ് അമേരിക്കയിൽ അക്കൗണ്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തതിന് ശേഷമാണ് പോലീസിന് അബദ്ധം മനസ്സിലായത്. അദ്ദേഹത്തെ ഉടൻ തന്നെ വിട്ടയക്കുകയും ചെയ്തു. സംഭവത്തിൽ ബാങ്ക് ഓഫ് അമേരിക്കയും അറ്റലാന്റാ പോലീസും സംവിധായകനോട് മാപ്പ് പറഞ്ഞു.